ഖിയാമുല്ലൈലും ഖിയാമുറമദാനും തമ്മില്‍ വ്യത്യാസമില്ല

ഇവ തമ്മില്‍ എണ്ണത്തില്‍ വ്യത്യാസമില്ലെന്ന് വിശദീകരിച്ചു കഴിഞ്ഞു.  മറ്റു ചില കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ കാണാം.

1) ഖിയമു റമദാന്‍ പള്ളിയില്‍ വച്ച് ജമാഅത്തായി നമസ്കരിക്കല്‍ സുന്നത്താണ്. (ഇതിനു തെളിവ് മുന്‍പ് വിശദീകരിച്ചിട്ടുണ്ട്) സാധാരണ ഖിയാമുല്ലൈല്‍ പള്ളിയില്‍ വെച്ചാവലും ജമാഅത്താവലും സുന്നത്തില്ല.

2) ഖിയാമുറമദാനില്‍ ഖുര്‍ആന്‍ അധികമോതി നമസ്കാരന്‍ ദീര്‍ഘിപ്പിക്കല്‍ വളരെ ഉത്തമമാണ്. നബി(സ)യുടെ പതിവ് അതായിരുന്നു. ഖിയാമുറമദാനിനാണ് കൂടുതല്‍ പുണ്ണ്യവും ലഭിക്കുക.

3) റമദാനിന്‍റെ അവസാനത്തെ പത്തില്‍ ഇബാദത്തുകളില്‍ നബി(സ) കൂടുതല്‍ ഉത്സാഹം കാണിക്കാറുണ്ടായിരുന്നുവെന്ന് ബുഖാരിയിലും മുസ്ലിമിലും ഉദ്ധരിച്ച ഹദീസുകളില്‍ കാണാം. എന്നാല്‍ ഇത് റക്അത്തുകള്‍ അധികരിപ്പിച്ച് കൊണ്ടല്ല, മറിച്ച് ഖുര്‍ആന്‍ അധികമോതി റക്അത്തുകള്‍ ദീര്‍ഘിപ്പിച്ചുണ്ടായിരുന്നു.

العلامة بدر الدين العينى അദ്ദേഹത്തിന്‍റെ عمدة القارى എന്ന ഗ്രന്ഥത്തില്‍ പറയുന്നു.

فالجواب ان الزيادة فى العشر الاواخر يحمل على التقويل دون الزيادة فى العدد
تحفة الاحوذى 73:2
നബി(സ)യുടെ റമദാനിലെ അവസാനത്തെ പത്തിലുള്ള ഈ അധികരിപ്പിക്കല്‍ റക്അത്തുകളുടെ എണ്ണത്തിലല്ല. റക്അത്തുകളെ നീട്ടുന്നത്തിലാകുന്നു.



No comments:

Post a Comment